ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിലെ അനധികൃത കുടിയേറ്റക്കാരെയും തീവ്രവാദികളെയും തടയാൻ സർജിക്കൽ സ്ട്രൈക്ക് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവ് രമേഷ് സിങ്. കഴിഞ്ഞ മൂന്നുമാസമായി കലാപം തുടരുന്ന മണിപ്പുരിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എൻപിപി.

‘‘അനധികൃത കുടിയേറ്റക്കാരും തീവ്രവാദികളും അതിർത്തി കടന്നെത്തുന്നതായി ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയിൽനിന്നും വ്യക്തമാണ്. കലാപത്തിൽ പുറമെനിന്നുള്ള ഇടപെടൽ ഉണ്ടെന്ന കാര്യം ഉറപ്പാണ്. ദേശസുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണിത്. മണിപ്പുരിനെ മാത്രമല്ല, രാജ്യത്തെയാകെ സംരക്ഷിക്കേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിനായി സർജിക്കൽ സ്ട്രൈക്ക് പോലെ ഫലപ്രദമായ നടപടി സ്വീകരിക്കണം.’’ –രമേഷ് സിങ് പറഞ്ഞു.

‘‘കുക്കി പ്രക്ഷോഭകാരികൾ ഇപ്പോള്‍ ക്യാംപുകളിലാണെന്നും ആയുധങ്ങൾ അവരുടെ കൈയിലാണെന്നും ചില ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതായി ഞാന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണം വരുമ്പോള്‍ മണിപ്പുരിലെ ജനങ്ങൾക്ക് ചില സംശയങ്ങൾ വരുന്നുണ്ട്. എവിടെനിന്നാണ് വെടിവയ്പ് ഉണ്ടാകുന്നത്? ആരാണ് എതിര്‍ഭാഗത്തുനിന്ന് വെടിയുതിർക്കുന്നത്?’’ – അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ മാസം മണിപ്പുര്‍ സർക്കാർ മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചിരുന്നു. ജൂലൈയിൽ 700ലേറെ പേർ സംസ്ഥാനത്ത് അനധികൃതമായി പ്രവേശിച്ചതായാണ് കണക്കുകൾ. ജൂലൈ 22, 23 തീയതികളിൽ 301 കുട്ടികളുൾപ്പെടെ 718 പേർ ചന്ദേൽ ജില്ലയിൽ പ്രവേശിച്ചതായാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.

English Sumamry: Manipur BJP ally calls for surgical strike to 'solve problem' of illegal migrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com