ADVERTISEMENT

പുതുപ്പള്ളി∙ മങ്ങാത്ത ഓർമകളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ഓർമ ദിനാചരണം. ആയിരങ്ങളാണ് ഓർമ്മ ദിനത്തിൽ പുതുപ്പള്ളി പള്ളിയിലേക്ക് ഒഴുകിയെത്തിയത്. ഉമ്മൻചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 6.30 മുതൽ പ്രാർഥന ആരംഭിച്ചു. ഏഴു മുതൽ പ്രത്യേക കുർബാനയും  തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും നടന്നു. ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു. 


ഉമ്മൻ ചാണ്ടിയുടെ കല്ലറ പുഷ്‌പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചിത്രം:റിജോ ജോസഫ്∙മനോരമ
ഉമ്മൻ ചാണ്ടിയുടെ കല്ലറ പുഷ്‌പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചിത്രം:റിജോ ജോസഫ്∙മനോരമ

ഡോ. യാക്കോബ് മാർ ഐറേനിയസ് മുഖ്യ കാർമികത്വം വഹിച്ചു. വീട്ടിലും പ്രത്യേക പ്രാർഥനകൾ നടന്നു. 

ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് കല്ലറയിൽ പ്രത്യേക പ്രാർഥനകൾ നടന്നപ്പോൾ. ചിത്രം:അഭിജിത്ത് രവി∙മനോരമ
ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് കല്ലറയിൽ പ്രത്യേക പ്രാർഥനകൾ നടന്നപ്പോൾ. ചിത്രം:അഭിജിത്ത് രവി∙മനോരമ

ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കോൺഗ്രസ് ഇന്ന് പരസ്യപ്രചരണത്തിന് ഇറങ്ങുന്നില്ല. വിവിധ കേന്ദ്രങ്ങളിൽ ഉമ്മൻചാണ്ടി സ്മൃതി സദസ്സ് നടത്തുകയാണ് കോൺഗ്രസ് ഇന്ന് ചെയ്യുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ 40–ാം ദിനത്തോടനുബന്ധിച്ച് വലിയ ജനത്തിരക്കാണുള്ളത്. ഉമ്മൻ ചാണ്ടിയുടെ  കല്ലറയ്‌ക്ക് സമീപം ആളുകൾ ഇപ്പോഴുമെത്തുന്നുണ്ട്. ജനത്തിരക്ക് കണക്കാക്കി വരുന്നവർക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ 40-ാം ഓർമ ദിനാചരണത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർഥനകൾ നടന്നപ്പോൾ ചിത്രം:റിജോ ജോസഫ്∙ മനോരമ
ഉമ്മൻ ചാണ്ടിയുടെ 40-ാം ഓർമ ദിനാചരണത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർഥനകൾ നടന്നപ്പോൾ ചിത്രം:റിജോ ജോസഫ്∙ മനോരമ

English Summary: 40th day of former CM Oommen Chandy's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com