ADVERTISEMENT

കീവ് ∙ കിഴക്കൻ യുക്രെയ്‌നിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 32 പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒന്നുമറിയാത്ത നിരപരാധികളെയാണ് റഷ്യ ആക്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി കുറ്റപ്പെടുത്തി.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതൽ റഷ്യ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. നേരത്തെ നടത്തിയ ആക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇതുവരെ റഷ്യ തയാറായിട്ടില്ല.

English Summary: Ukraine war: 17 killed during attack on market in 'peaceful city' of Kostyantynivka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com