ADVERTISEMENT

കോയമ്പത്തൂർ∙ കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ 30 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് കോയമ്പത്തൂർ ഉക്കടം കോട്ടമേട് ഈശ്വരൻ ക്ഷേത്രത്തിനു സമീപം കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദേശവാസിയായ ജമീഷ മുബീനാണ് സ്ഫോടനത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചെന്നൈ അടക്കം തമിഴ്നാട്ടിലെ 30 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തുന്നത്.

English Summary: NIA reveals key breakthroughs in Tamil Nadu car blast probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com