ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭയിലെ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ഒബിസി സംവരണത്തിനായി വാദിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. 90 കേന്ദ്ര സെക്രട്ടറിമാരിലെ ഒബിസിക്കാരുടെ എണ്ണം കേട്ട് ഞെട്ടിയെന്ന ലോക്സഭയിലെ രാഹുലിന്റ പരാമർശത്തിന് എതിരെയായിരുന്നു രാജ്യസഭയിൽ നഡ്ഡയുടെ രൂക്ഷ പ്രതികരണം. 

‘കോൺഗ്രസ് രാജ്യം ഭരിക്കുന്ന സമയത്ത് ഒബിസി വിഭാഗത്തെക്കുറിച്ച് അവർ ചിന്തിക്കാറില്ല. ഒബിസി വിഭാഗത്തിൽനിന്ന് രാജ്യത്തിന് ആദ്യമായി പ്രധാനമന്ത്രിയെ നൽകിയത് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയാണ്. ബിജെപിയുടെ 303 ലോക്സഭാ എംപിമാരിൽ  85 പേർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. രാജ്യത്തെ ബിജെപി എംഎൽഎമാരിൽ 27 ശതമാനവും 40 ശതമാനം എംഎൽസിമാരും ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ലോക്സഭയിലെ കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ അംഗബലത്തെക്കാളും കൂടുതൽ ഒബിസി എംപിമാർ ബിജെപിക്കുണ്ട്’ – നഡ്ഡ വിശദീകരിച്ചു.

ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ഭരണപക്ഷ–പ്രതിപക്ഷ പിന്തുണയോടെ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു. 454 പേർ അനുകൂലിച്ചപ്പോൾ 2 പേർ എതിർത്തും വോട്ടു ചെയ്തു.

English Sumamry: J P Nadda respond to Congress  demand of OBC quota within the reservation 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com