ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതി കേസിൽ എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധ പ്രകടനവുമായി പാർട്ടി പ്രവർത്തകർ. ബിജെപി ദേശീയ ആസ്ഥാനത്തേക്ക് നിശ്ചയിച്ച പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. ഡൽഹിയിലെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സഞ്ജയ് സിങിനെ ഇന്നലെ ഇഡി അറസ്റ്റു ചെയ്തത്.

അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്രത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്ര ഏജന്‍സി കൂടുതൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുമെന്നും തിരഞ്ഞെടുപ്പിനെ ബിജെപിക്ക് ഭയമാണെന്നും കേജ്‌രിവാൾ തുറന്നടിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവു വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാണു മോദിയെന്നും കേജ്‌രിവാൾ പറഞ്ഞു. പാർലമെന്റിൽ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലാണ് പ്രതിപക്ഷ എംപിമാർ വേട്ടയാടപ്പെടുന്നതെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

സഞ്ജയ് സിങ് എംപിയുടെ അറസ്റ്റിൽ എഎപി പാർട്ടി പ്രതിഷേധത്തിൽ നിന്ന് (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
സഞ്ജയ് സിങ് എംപിയുടെ അറസ്റ്റിൽ എഎപി പാർട്ടി പ്രതിഷേധത്തിൽ നിന്ന് (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)

അതേസമയം അറസ്റ്റ് അഴിമതി രഹിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ബിജെപി തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അവർ നഗരത്തിലെ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസം ബോർഡുകൾ സ്ഥാപിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. അതിനിടെ അഴിമതിക്കേസിൽ എഎപി എന്ന പാർട്ടിയെ പ്രതിചേർക്കാനാവുമോ എന്ന വിഷയത്തിൽ ഇഡി നിയമോപദേശം തേടിയിരിക്കുകയാണ്. 

ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിങ് എംപിയുടെ അറസ്റ്റിൽ എഎപി പാർട്ടി പ്രതിഷേധത്തിൽ നിന്ന് (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിങ് എംപിയുടെ അറസ്റ്റിൽ എഎപി പാർട്ടി പ്രതിഷേധത്തിൽ നിന്ന് (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
ബിജെപി ദേശീയ ആസ്ഥാനത്തേയ്ക്ക് നിശ്ചയിച്ച പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞപ്പോൾ (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
ബിജെപി ദേശീയ ആസ്ഥാനത്തേയ്ക്ക് നിശ്ചയിച്ച പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞപ്പോൾ (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)

English Summary: Sanjay Singh's arrest: AAP conducted protest march, Kejriwal attacks Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com