ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യനയകേസിൽ ആംആദ്മ‍ി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ പങ്കിനെക്കുറിച്ചു ലഭിച്ച തെളിവ് എന്താണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും (ഇ‍ഡി) സിബിഐയോടും ചോദിച്ച് സുപ്രീംകോടതി. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ അന്വേഷണ ഏജൻസികൾക്ക് എതിരെ വിമർശനപരമായ ചോദ്യങ്ങളാണു കോടതി ഉയർത്തിയത്. മനീഷ് സിസോദിയയ്ക്ക് എതിരായ തെളിവ് എവിടെയാണെന്നു കോടതി ചോദിച്ചു. 

‘‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയ ഉൾപ്പെട്ടതായി തോന്നുന്നില്ല. വിജയ് നായർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മനീഷ് സിസോദിയ ഇല്ല. എങ്ങനെയാണു അദ്ദേഹം ഇതിൽ കുറ്റാരോപിതനായത്. അദ്ദേഹത്തിലേക്ക് പണമെത്തിയിട്ടില്ല’’– സുപ്രീംകോടതി പറഞ്ഞു. അതേസമയം ഡൽഹി മദ്യനയ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ഇ‍ഡി ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്നായിരുന്നു അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞു. 

മദ്യനയ കേസിൽ ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും തുടർന്നു 10 മണിക്കൂർ ചോദ്യംചെയ്തതിനു ശേഷവുമാണു കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മദ്യനയത്തിന്റെ മറവിൽ എഎപിക്കു ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് ഉപയോഗപ്പെടുത്തിയെന്നാണ് ഇഡിയുടെ ആരോപണം. 

English Summary: Supreme Court sought evidence against Manish Sisodia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com