ADVERTISEMENT

തൃശൂർ ∙ മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും താന്ത്രിക് ചിത്രകാരനുമായ കെ.എ.ഫ്രാൻസിസ് (76) അന്തരിച്ചു. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാരം. മലയാള മനോരമയിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചു.

തൃശൂർ കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിനാണു ജനനം. പ്രശസ്ത ചിത്രകാരനും കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി.ആന്റണിയുടെ മകനാണ്. 1970ൽ മനോരമയിൽ പത്രപ്രവർത്തകനായി. 1999 മുതൽ 2002 വരെ കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്നു. തുടർന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം 2021 ഡിസംബർ 31നു വിരമിച്ചു. കെ.എ.ഫ്രാൻസിസ് രൂപകൽപന ചെയ്ത ഒന്നാംപേജിനു ന്യൂസ് പേപ്പർ ലേഔട്ട് ആൻഡ് ഡിസൈൻ ദേശീയ അവാർഡ് ( 1971) ലഭിച്ചു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: തൃശൂർ തട്ടിൽ നടയ്ക്കലാൻ കുടുംബാംഗം ബേബി. മക്കൾ: ഷെല്ലി ഫ്രാൻസിസ് (കെഎം ട്രേഡിങ് കമ്പനി ദുബായ്), ഡിംപിൾ (മലയാള മനോരമ തൃശൂർ), ഫ്രെബി (ഗ്രോവെയർ സൊല്യുഷൻസ്, തിരുവനന്തപുരം). മരുമക്കൾ: ദീപ (ദുബായ്), ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ (ജെജെ സിസ്റ്റംസ്, തൃശൂർ), അഡ്വ. ജിബി ജേക്കബ് മണലേൽ (തിരുവനന്തപുരം)

English Summary:

KA Francis passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com