ADVERTISEMENT

ഉത്തരകാശി∙  മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യത്തിന്‍റെ ഭാഗമായ ഡ്രില്ലിങ് വീണ്ടും തടസ്സപ്പെട്ടു. കടുപ്പമേറിയ അവശിഷ്ടങ്ങളിൽ തട്ടിയതോടെ സുരക്ഷാകുഴൽ അകത്തേക്കു കടത്താൻ പ്രയാസം നേരിടുകയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ഇരുമ്പ് കമ്പികളുണ്ട്. ഇവ മുറിച്ച ശേഷം മാത്രമേ ഡ്രില്ലിങ് തുടരാനാകൂ. നിലവിൽ ഓഗർ മെഷിനിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താൻ ഇനിയും 10 മീറ്ററോളം തുരക്കണം.

ഉത്തരകാശിയിൽ തൊഴിലാളികൾ കുടുങ്ങിയ തുരങ്കത്തിനു പുറത്തു നിന്നുള്ള ദൃശ്യം∙ ചിത്രം: ജോസ്കുട്ടി പനയ്കൽ/ മനോരമ
ഉത്തരകാശിയിൽ തൊഴിലാളികൾ കുടുങ്ങിയ തുരങ്കത്തിനു പുറത്തു നിന്നുള്ള ദൃശ്യം∙ ചിത്രം: ജോസ്കുട്ടി പനയ്കൽ/ മനോരമ

നേരത്തെ തൊഴിലാളികളെ പുറത്തെത്തിക്കാനായി നിലവില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലേക്കു രണ്ട് പൈപ്പുകള്‍ കൂടി വെല്‍ഡ് ചെയ്തു ചേർത്ത ശേഷം ഡ്രില്ലിങ് പുനരാരംഭിച്ചിരുന്നു. ഉള്ളിലേക്കു കയറ്റിയ രക്ഷാകുഴലിന്റെ അറ്റം തകരാറിലായതിനെ തുടര്‍ന്നാണ് രണ്ട് പൈപ്പുകള്‍ കൂടി വെല്‍ഡ് ചെയ്തു ചേര്‍ത്തത്. 

രക്ഷാപ്രവർത്തനത്തിനുള്ള ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് അടിത്തറ തകർന്നപ്പോൾ. 
രക്ഷാപ്രവർത്തനത്തിനുള്ള ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് അടിത്തറ തകർന്നപ്പോൾ. 

ഇന്ന് രാത്രി വൈകി തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും കേന്ദ്ര സഹമന്ത്രി വി.കെ.സിങ്ങും സ്ഥലത്തുണ്ട്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തടസ്സങ്ങള്‍ നീക്കാനായാൽ ഏതാനും മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 11 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിനായി രാത്രി കുഴൽ വെൽഡ് ചെയ്യുന്ന ജോലിക്കാരൻ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 11 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിനായി രാത്രി കുഴൽ വെൽഡ് ചെയ്യുന്ന ജോലിക്കാരൻ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം, യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണ് രക്ഷാദൗത്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കാഠിന്യമേറിയ അവശിഷ്ടങ്ങൾ തുരക്കാൻ യന്ത്രം സർവശക്തിയുമെടുത്ത് പ്രവർത്തിക്കവേ അടിത്തറ പൂർണമായി തകരുകയായിരുന്നു. അതിവേഗം ഉറയ്ക്കുന്ന സിമന്റ് ഉപയോഗിക്കുന്നതു പരിഗണിച്ചെങ്കിലും അതിന്റെ ബലം സംബന്ധിച്ച് സംശയങ്ങളുയർന്നതിനെ തുടർന്ന് പരമ്പരാഗത രീതിയിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 11 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രാത്രി ഉണ്ടായ തടസം നീക്കാൻ പുറപ്പെടുന്ന എൻഡിആർഎഫ് സേനാംഗങ്ങൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 11 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രാത്രി ഉണ്ടായ തടസം നീക്കാൻ പുറപ്പെടുന്ന എൻഡിആർഎഫ് സേനാംഗങ്ങൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിമൂന്നാം ദിവസമാണ്. ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളൂവെന്നും മനസ്സാന്നിധ്യം കൈവിടാതെ കാത്തിരിക്കണമെന്നും തൊഴിലാളികളെ രക്ഷാദൗത്യസംഘം അറിയിച്ചു. സ്ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഇവരുമായി സംസാരിച്ചു.

ജീവ വായുവായ്: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് 11 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ  രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിന്റെ അവസാന ഘട്ടമായി, ഓക്സിജൻ സിലിണ്ടറുകളുമായി തുരങ്കത്തിനുള്ളിലേക്ക് പോകുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
ജീവ വായുവായ്: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് 11 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ  രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിന്റെ അവസാന ഘട്ടമായി, ഓക്സിജൻ സിലിണ്ടറുകളുമായി തുരങ്കത്തിനുള്ളിലേക്ക് പോകുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

തൊഴിലാളികളെ ഓരോരുത്തരെയായി വലിയ പൈപ്പിലൂടെ ചക്രം ഘടിച്ചിച്ച സ്ട്രെച്ചറിൽ പുറത്തെത്തിക്കുമെന്ന് നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു. ഇതിനായി ദുരന്ത പ്രതികരണ സേനാംഗത്തെ തുരങ്കത്തിനകത്തേക്ക് പ്രവേശിപ്പിക്കുമെന്നും കർവാൾ വ്യക്തമാക്കി.

സിൽക്യാര തുരങ്കത്തിന്റെ പുറത്തു നിന്നുള്ള ചിത്രം∙ ജോസ്കുട്ടി പനയ്ക്കൽ/ മനോരമ
സിൽക്യാര തുരങ്കത്തിന്റെ പുറത്തു നിന്നുള്ള ചിത്രം∙ ജോസ്കുട്ടി പനയ്ക്കൽ/ മനോരമ

ബുധനാഴ്ച രാത്രിയും അവശിഷ്ടങ്ങൾക്കിടയിലെ 8 സ്റ്റീൽ പാളികളിൽ തട്ടി ഡ്രില്ലിങ് മുടങ്ങിയിരുന്നു. തുടർന്ന് 12 മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ 8 മണിയോടെ രക്ഷാസംഘം അവ അറുത്തുമാറ്റിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്. വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടിയുണ്ടായത്.  രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.

സിൽക്യാര തുരങ്കത്തിനകത്തു നിന്നുള്ള ദൃശ്യം∙ ചിത്രം: മനോരമ
സിൽക്യാര തുരങ്കത്തിനകത്തു നിന്നുള്ള ദൃശ്യം∙ ചിത്രം: മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്നവരെ കുഴലിലൂടെ രക്ഷപ്പെടുത്തുന്ന പദ്ധതി കയ്യിൽക്കിട്ടിയ കുഴൽ ഉപയോഗിച്ചു വിശദീകരിക്കുന്ന ടെലിവിഷൻ ചാനൽ റിപ്പോർട്ടർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്നവരെ കുഴലിലൂടെ രക്ഷപ്പെടുത്തുന്ന പദ്ധതി കയ്യിൽക്കിട്ടിയ കുഴൽ ഉപയോഗിച്ചു വിശദീകരിക്കുന്ന ടെലിവിഷൻ ചാനൽ റിപ്പോർട്ടർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതു കാത്ത് ആംബുലൻസുകൾ നിർത്തിയിട്ടിരിക്കുന്നതിനു സമീപം കാത്തിരിക്കുന്ന തൊഴിലാളികൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതു കാത്ത് ആംബുലൻസുകൾ നിർത്തിയിട്ടിരിക്കുന്നതിനു സമീപം കാത്തിരിക്കുന്ന തൊഴിലാളികൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ് എൻഡിആർഎഫ് സംഘത്തിനു നേരെ കൈ കൂപ്പുന്നു.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ് എൻഡിആർഎഫ് സംഘത്തിനു നേരെ കൈ കൂപ്പുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ്, സുരക്ഷക്കായി കൊണ്ടുവന്ന കോൺക്രീറ്റ് ഫ്രെയിമുകൾക്കിടയിലൂടെ നടന്നു നീങ്ങുന്നു.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ്, സുരക്ഷക്കായി കൊണ്ടുവന്ന കോൺക്രീറ്റ് ഫ്രെയിമുകൾക്കിടയിലൂടെ നടന്നു നീങ്ങുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് റിപ്പോട്ടിങ് നടത്തുന്നതിനിടെ ചാനൽ സംഘത്തിന്റെ പിന്നിൽ നാൽക്കാലി വന്നിടിച്ചപ്പോൾ മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് റിപ്പോട്ടിങ് നടത്തുന്നതിനിടെ ചാനൽ സംഘത്തിന്റെ പിന്നിൽ നാൽക്കാലി വന്നിടിച്ചപ്പോൾ മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി സന്ദർശിച്ച ശേഷം പുറത്തേക്കു വരുന്ന സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി സന്ദർശിച്ച ശേഷം പുറത്തേക്കു വരുന്ന സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി സ്ഥാപിച്ച സൂചക ബോർഡുകൾ  സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾക്കു വിശദീകരിച്ചു നൽകുന്നു.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി സ്ഥാപിച്ച സൂചക ബോർഡുകൾ സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾക്കു വിശദീകരിച്ചു നൽകുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലം.   ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ പ്രവേശന കവാടം.    ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ പ്രവേശന കവാടം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ പ്രവേശന കവാടത്തോടു ചേർന്ന് സജ്ജമാക്കിയിരിക്കുന്ന ആംബുലൻസുകൾ.     ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ പ്രവേശന കവാടത്തോടു ചേർന്ന് സജ്ജമാക്കിയിരിക്കുന്ന ആംബുലൻസുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ  കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ്.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും. തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വെല്ലുവിളിയാണെങ്കിലും ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാർ സ്ഥലത്തുണ്ട്.

English Summary:

Rescue efforts for the 41 workers trapped in Uttarakhand's Silkyara tunnel entered Day 13 today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com