ബലാത്സംഗ കേസ് കെട്ടിച്ചമച്ചത്, പരാതിക്കാരിക്ക് പിന്നിൽ തൊഴിൽ മേഖലയിലെ ശത്രുക്കള്‍: അഡ്വ.പി.ജി.മനു
Mail This Article
×
കൊച്ചി∙ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഹൈക്കോടതിയിലെ മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി. മനുവിന്റെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റി. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിക്കു പിറകിൽ തൊഴിൽമേഖലയിലെ ശത്രുക്കളാണെന്നും മനു ജാമ്യാപേക്ഷയിൽ പറഞ്ഞു.
പരാതിക്കാരിയെക്കൊണ്ടു തനിക്കെതിരെ വ്യാജ മൊഴി നൽകിപ്പിച്ചെന്നാണു മനുവിന്റെ വാദം. എന്നാൽ ഓഫിസിലേക്കു വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ഇന്നലെ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗക്കേസിൽ നിയമസഹായം തേടിയെത്തിയതായിരുന്നു യുവതി. സ്വകാര്യചിത്രങ്ങൾ മനു ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു. ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
English Summary:
P G Manu says that rape case against him is a fabricated one
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.