ADVERTISEMENT

ചെന്നൈ∙ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ മുൻ ഡിജിപി രാജേഷ് ദാസിനു നിർബന്ധിത വിരമിക്കൽ ശിക്ഷ. ഓൾ ഇന്ത്യ സർവീസസ് ചട്ടങ്ങളനുസരിച്ചു തമിഴ്നാട് സർക്കാർ രാജേഷ് ദാസിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് അനുസരിച്ചു നിർബന്ധിത വിരമിക്കലിന് ഉത്തരവിട്ടത്.

സർവീസിൽ നിന്നു വിരമിക്കാൻ ഒരു മാസം കൂടി ബാക്കി നിൽക്കെയാണ് നടപടി. 2021 ഫെബ്രുവരിയിൽ, അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷ ഒരുക്കുന്നതിനിടെയാണു രാജേഷ് ദാസ് തന്റെ വാഹനത്തിൽ വനിതാ ഉദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം നടത്തിയത്.

പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട രാജേഷും മറ്റു ചില പൊലീസ് ഉദ്യോഗസ്ഥരും വനിതാ ഓഫിസറെ ഭീഷണിപ്പെടുത്തിയെങ്കിലും അവർ നേരിട്ടെത്തി അന്നത്തെ ഡിജിപിക്കു പരാതി കൈമാറി. കേസിൽ കുറ്റക്കാരനെന്നു തെളി‍ഞ്ഞതോടെ പ്രത്യേക കോടതി രാജേഷ് ദാസിന് പിഴയും 3 വർഷം തടവും വിധിച്ചിരുന്നു.
 

English Summary:

Tamil Nadu's Ex-DGP Rajesh Das Compelled to Retire After Sexual Assault Conviction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com