ADVERTISEMENT

തിരുവനന്തപുരം∙ നാലു കോടി രൂപയുടെ ലഹരിക്കേസിലെ പ്രതികൾ വിചാരണ നടപടികൾ കണ്ടുകൊണ്ടിരുന്ന അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചു. ഇതു കണ്ട സഹ അഭിഭാഷകരെത്തി പ്രതികളെ മർദിച്ചു. സംഭവത്തെ തുടർന്ന് കോടതി വിചാരണ നിർത്തിവച്ചു. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് കോടതിയിലാണ് സംഭവം.

ഫൈസൽ, നിയാസ്, ജെ.എം.ജസീൽ, റിയാസ് എന്നീ പ്രതികൾ വിചാരണ സമയത്ത് കോടതി മുറിയിൽ ഇരുന്ന വനിതാ അഭിഭാഷകയോട് മോശമായി സംസാരിക്കുകയും, ദേഹത്ത് സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനോട് അഭിഭാഷക കോടതി മുറിയിൽ വച്ച് പ്രതികരിച്ചു. അഭിഭാഷക പരാതി എഴുതി വഞ്ചിയൂർ പൊലീസിന് നൽകി.

വിചാരണ കഴിഞ്ഞ സമയത്ത് സംഭവം അറിഞ്ഞെത്തിയ അഭിഭാഷകർ സംഘമായി എത്തി പ്രതികളെ മർദിച്ചു. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ഇറച്ചി കോഴികളെ കൊണ്ടു വരുന്ന വാഹനത്തിലാണ് പ്രതികൾ 3 കിലോ ഹാഷിഷ് ഓയിലും കഞ്ചാവും കൊണ്ടുവന്നത്. ഈ കേസിന്റെ വിചാരണയാണ് കോടതി പരിഗണിക്കുന്നത്.

English Summary:

Advocates attack drug case culprits who misbehaved to woman advocate during trial activities in court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com