ADVERTISEMENT

കറാച്ചി∙ ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിൽ വച്ച് അജ്ഞാതനായ തോക്കുധാരിയുടെ വെടിയേറ്റാണു മരണം. ഡിസംബർ രണ്ടിനു രാത്രിയിൽ വീടിനു പുറത്തുവച്ചാണു വെടിയേറ്റത്. പാക്കിസ്ഥാൻ സൈന്യം അദ്നാനെ രഹസ്യമായി ആശുപത്രിയിൽ എത്തിച്ചതായി  ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഡിസംബർ അഞ്ചിന് മരിച്ചു. നാല് വെടിയുണ്ടകളാണു ശരീരത്തിൽ തറച്ചത്.

ലഷ്കറെ തയിബ മേധാവി ഹാഫിസ് സയീദിന്റെ അനുയായിയാണ് ഹാൻസല അദ്നാൻ. 2015ൽ ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ബിഎസ്‍എഫ് ജവാന്മാർക്കു നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്നാൻ. രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും 13 ജവാന്മാർക്കു അന്നു പരുക്കേൽക്കുകയും ചെയ്തിരുന്നു. 2016ൽ ജമ്മുകശ്മീരിലെ പാംപോർ മേഖലയിൽ സിആർപിഎഫ് സൈനികർക്കു നേരെ ഭീകരാക്രമണം നടത്തിയതിനു പിന്നിലും അദ്‍നാൻ ആയിരുന്നു. എട്ട് സിആർപിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. 22 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. 

English Summary:

Lashkar e Taiba terrorist Hanzla Adnan was killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com