ADVERTISEMENT

ഇൻഡോർ (മധ്യപ്രദേശ്)∙ വിവാഹേതരബന്ധത്തിനു നിർബന്ധിച്ചതിന്റെ പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയും ഭർത്താവും ഹോട്ടൽ ഉടമയെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി.  ഹോട്ടൽ ഉടമയായ രവി താക്കൂർ, കാമുകി സരിത താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംമ്ത എന്ന യുവതിയെയും ഭർത്താവ് നിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച രാത്രി എയറോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. രവി താക്കൂറിനെയും കാമുകി സരിത താക്കൂറിനെയും വീട്ടിൽ കയറി മൂർച്ചേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. വസ്ത്രങ്ങൾ അഴിച്ചനിലയിലാണ് മൃതദേഹങ്ങൾ കണ്ടതെന്നും പൊലീസ് പറഞ്ഞു. 

അക്രമികൾ രവി താക്കൂറിനെ കത്തി ഉപയോഗിച്ച് 22 തവണകുത്തി. സരിതയെ മൂന്നുതവണ ആക്രമിച്ചു. സരിതയാണ് മംമ്തയെ ഹോട്ടലുടമയ്ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് അവർ സൗഹൃദത്തിലായി. ഇവരുടെ ബന്ധം ഭർത്താവ് നിതിൻ അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വഴക്കായി. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് മംമ്ത രവി താക്കൂറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ സമ്മതിച്ചില്ല. ഇവരുടെ സ്വകാര്യ വിഡിയോ ഉപയോഗിച്ച് മംമ്തയെ ബന്ധം തുടരാൻ രവി താക്കൂർ നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് മംമ്ത താക്കൂറിനെ സരിതയുടെ വീട്ടിലേക്ക് വിളിച്ചു. അവിടെ വെച്ച് മംമ്തയും ഭർത്താവും ചേർന്ന് ആദ്യം സരിതയെ കൊലപ്പെടുത്തുകയും പിന്നീട് ഹോട്ടലുടമയെ ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച വാളും കത്തിയും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

English Summary:

Woman And Husband Killed Hotel Owner and Girlfriend In Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com