ADVERTISEMENT

മലപ്പുറം∙ തിരൂരങ്ങാടിയിൽ സെവന്‍സ് ഫുട്ബോൾ മത്സരത്തിനിടെ നൂറുകണക്കിനുപേര്‍ തള്ളിക്കയറി മൈതാനത്തിന്‍റെ ഗേറ്റ് തകര്‍ന്നു. തിരൂരങ്ങാടി സ്പോര്‍ട്സ് അക്കാദമിയിൽ സംഘടിപ്പിച്ച മത്സരത്തിനിടെയാണ് അപകടം. സംഭവത്തിൽ ആര്‍ക്കും പരുക്കില്ല. വ്യാഴാഴ്ച രാത്രി 9 മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂൾ മൈതാനത്താണ് സംഭവം. അഖിലേന്ത്യാ സെവൻസ്‌ ഫുട്‌ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് കിട്ടാഞ്ഞതോടെ കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ബേസ്‌ പെരുമ്പാവൂരും ഫിഫ മഞ്ചേരിയും തമ്മിലായിരുന്നു കഴിഞ്ഞ രാത്രിയിലെ മത്സരം. തിരക്ക് കൂടിയതോടെ ടിക്കറ്റ് വിൽപ്പന വേഗത്തിൽ കഴിഞ്ഞു. കളി തുടങ്ങുന്നതിനു മുൻപുതന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകർ ഗേറ്റ് പൂട്ടിയിട്ടിരുന്നു. ഇതോടെ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ആരാധകർ നിരാശരായി. കളിതുടങ്ങുന്നതിനു തൊട്ടുമുൻപ് ഇവർ ഗേറ്റ്‌ തള്ളിത്തുറന്ന്‌ അകത്തേക്ക്‌ കടക്കുകയായിരുന്നു. മത്സരത്തിൽ ബേസ്‌ പെരുമ്പാവൂർ മൂന്നു ഗോളുകൾക്ക്‌ ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.

English Summary:

Crowd stormed into football ground during sevens football match at Malappuram; gate broken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com