ADVERTISEMENT

കോഴിക്കോട് ∙ എംടിയുടെ പ്രസംഗം ‌രാഷ്ട്രീയ രംഗത്തെ അധഃപതനത്തെക്കുറിച്ചാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ പാർട്ടികൾ ഇതുവരെ നടത്തിയ സമരത്തേക്കാൾ മൂർച്ചയുളള സമരമാണ് എംടിയുടെ വാക്കുകൾ. മോദിക്ക് എതിരെ മാത്രമല്ല, സർവാധിപത്യത്തിനെതിരെയുള്ള ഏറ്റവും ശക്തമായ ശബ്ദമാണത്. രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നേതൃത്വവും എല്ലാവരും പരാജയപ്പെട്ടിടത്താണ് എംടി തന്റെ അഭിപ്രായം പ്രഖ്യാപിച്ചത്. എംടിയാണ് കേരളത്തിന്റെ പ്രതീക്ഷ, സ്റ്റാറ്റസ്കോ വാദികളായി നിൽക്കുന്ന സാംസ്കാരിക നായകരോ ഭരണാധികാരികളിൽനിന്ന് എറിഞ്ഞുകിട്ടുന്ന അപ്പക്കഷണം നോക്കുന്നവരോ അല്ല വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര ഏജൻസികൾക്ക് പിണറായി വിജയനെ കാണുമ്പോൾ മുട്ടിടിക്കുകയാണ്. സ്വർണക്കടത്തിൽ പ്രാഥമികമായി പോലും ചോദ്യം ചെയ്തില്ല. ഇപ്പോഴത്തെ അന്വേഷണം ക്യത്യമായി നടക്കുമോയെന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത് എത്തിയതിനാൽ സിപിഎമ്മും ബിജെപിയും ധാരണയായി ഒരു പാലമുണ്ടാക്കുമെന്ന് സംശയമുണ്ട്. 

ടി.എച്ച്.മുസ്തഫയുടെ നിര്യാണം കോൺഗ്രസിന് വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പംനിന്ന നേതാവാണ്. സഹോദരനെയാണ് നഷ്ടമായത്. കോൺഗ്രസിൽ വലിയ ശൂന്യതയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

MT's Speech is against political devaluation, says congress leader Mullappally Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com