ചേലക്കരയിലും സഹകരണ ബാങ്ക് തട്ടിപ്പ്; ജീവനക്കാരൻ രണ്ടരക്കോടി രൂപ തട്ടിയെടുത്തതായി പരാതി
Mail This Article
×
തൃശൂർ∙ ചേലക്കരയിൽ സഹകരണ ബാങ്ക് ജീവനക്കാരൻ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. കോൺഗ്രസ് ഭരിക്കുന്ന തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ചക്കച്ചൻകാട് കോട്ടാട്ടിൽ സുനീഷിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ ബാങ്ക് സെക്രട്ടറി വിനോദ് കുമാർ പഴയന്നൂർ പലീസിൽ പരാതി നൽകി. വ്യാജരേഖയുണ്ടാക്കി ബാങ്കിൽനിന്ന് കോടിക്കണക്കിനു രൂപ സുനീഷ് പിൻവലിച്ചതായി പരാതിയിൽ പറയുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. സഹോദരങ്ങളുടെയും ബന്ധുക്കളുടെയും പേരുകളിൽ അക്കൗണ്ട് തുടങ്ങിയാണ് പലപ്പോഴായി വൻ തുക പിൻവലിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച ചേർന്ന ഭരണസമിതി യോഗം സുനീഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
English Summary:
Multi-Crore Fraud Scandal Hits Thiruvilwamala Cooperative Bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.