വടകരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിൽ
Mail This Article
×
കോഴിക്കോട്∙ വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിലായി. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് (53) പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കല്ലേറു കേസുമായി ബന്ധപ്പെട്ട് ആർപിഎഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ കോഴിക്കോട് ആർപിഎഫ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ഉപേന്ദ്രകുമാർ, സബ് ഇൻസ്‌പെക്ടർ ടി.എം.ധന്യ, എഎസ്ഐമാരായ പി.പി.ബിനീഷ്, എ.നന്ദഗോപാൽ എന്നിവർ അംഗങ്ങളായിരുന്നു.
English Summary:
Accused who threw stones at vande bharat train in vadakara arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.