ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിന് നൽകിയ കോടികളുടെ കേന്ദ്രഫണ്ടിന്റെ കണക്ക് പാർലമെന്റിൽ നിരത്തി കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്ന് മന്ത്രി  രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെയുള്ള കേരളത്തിന്റെ സമരം ഡൽഹിയിൽ നടക്കുമ്പോഴാണ് നികുതി വിഹിതകണക്കുമായി മന്ത്രി രംഗത്തെത്തിയത്. ഈ കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് പറയാമെന്നും നിര്‍മല പറഞ്ഞു.

യുപിഎ ഭരണകാലത്ത് നൽകിയ തുകയുമായി താരതമ്യപ്പെടുത്തിയായിരുന്നു വിശദീകരണം. 2014–24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായി കേരളത്തിന് നൽകിയെന്നാണ്  നിർമല സീതാരാമൻ വിശദീകരിക്കുന്നത്.  46,303 കോടി രൂപയാണ് യുപിഎ ഭരണകാലത്ത് (2004–14) നൽകിയ നികുതി വിഹിതമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ സർക്കാർ 1,43,117 കോടി രൂപയാണ് ഗ്രാൻഡായി നൽകിയത്. ഇത് യുപിഎ സർക്കാരിന്റെ കാലത്ത് 25,629 കോടി മാത്രമായിരുന്നുവെന്നു  മന്ത്രി പറഞ്ഞു.  ഇതിൽ 458 ശതമാനമാണ് വർധനവുള്ളത്. 

മൂലധന ചെലവിനുള്ള പ്രത്യേകധനസഹായമായി 2020–2021ൽ 82 കോടി, 2021–2022ൽ 239 കോടി,2022–2023ൽ 1,903 കോടിയും അധിക കടമെടുപ്പായി 18,087 കോടി രൂപയും എൻഡിഎ സർക്കാർ അനുവദിച്ചതായും  മന്ത്രി പറഞ്ഞു

യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം പാർലമെന്റിൽ നിർമല സീതാരാമൻ അവതരിപ്പിച്ചു. യുപിഎ–എൻഡിഎ സർക്കാരുകളുടെ പത്തു വര്‍ഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയിൽ വച്ചത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച വിശദമായ ചർച്ച ലോക്‌സഭയിൽ നടക്കും. 

English Summary:

Nirmala Sitharaman tables white paper on Indian economy in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com