ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരെയുള്ള കേരളത്തിന്റെ സമരം ‘‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’’ എന്ന പഴമൊഴി പോലെയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിര്‍മല സീതാരാമൻ പറഞ്ഞ വസ്‌തുതകൾ തെറ്റാണെന്ന് തെളിയിക്കാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. 

‘‘മകളുടെ കാര്യത്തിൽ കള്ളം പറയുന്ന പിണറായി, കേന്ദ്രം നൽകിയ പണത്തിന്‍റെ കണക്കിൽ സത്യം പറയുമോ? കേന്ദ്ര ധനമന്ത്രി പറഞ്ഞ വസ്‌തുതകൾ തെറ്റാണെന്ന് തെളിയിക്കാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുകയാണ്. ജന്തർ മന്തറിൽ മൈക്ക് കെട്ടിയല്ല, സഭയിലാണ് മറുപടി വേണ്ടത്. ധനമന്ത്രി സഭയെ തെറ്റിധരിപ്പിച്ചുവെന്നാണെങ്കിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകാം. ഇടതു പിന്തുണയോടെയുള്ള യുപിഎ ഭരണം നടന്നപ്പോൾ കേരളത്തിന് ലഭിച്ചതിന്‍റെ നാലിരട്ടി ഇന്ന് ലഭിക്കുന്നുണ്ട്. ധനകാര്യ കമ്മിഷന്‍റെ മാനദണ്ഡം തിരുത്തണമെന്നാണ് ആവശ്യമെങ്കിൽ സമരമല്ല വേണ്ടത്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്താണ് ധനകാര്യ കമ്മിഷൻ മാനദണ്ഡം രൂപീകരിച്ചത്.

57,000 കോടിയുടെ കണക്ക് പാർലമെന്റിൽ ആരും ഉന്നയിച്ചില്ല.  പത്തു ചോദ്യങ്ങൾ താൻ ചോദിച്ചതിന് ഇതുവരെ മറുപടി ലഭിച്ചില്ല. അഴിമതിക്കാരെല്ലാം ഒരുമിച്ചു വന്നിരുന്നാൽ സമരം വിജയിക്കുമെന്ന് കരുതേണ്ട. കൈക്കൂലി ന്യായീകരിക്കാൻ പാടുപെടുന്ന മുഖ്യമന്ത്രി, മദ്യ അഴിമതി നടത്തിയ അരവിന്ദ് കേജ്‌രിവാളിനെ കൂട്ടുപിടിച്ച് ഡൽഹിക്ക് വന്നിട്ട് കാര്യമില്ല.’’– വി.മുരളീധരൻ പറഞ്ഞു.  

English Summary:

V.Muraleedharan against Kerala Government Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com