ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിനു നൽകിയ കോടികളുടെ കേന്ദ്രഫണ്ടിന്റെ കണക്കുനിരത്തിയ ധനമന്ത്രി നിർമല സീതാരാമനു മറുപടിയുമായി സംസ്ഥാന സർക്കാർ. നിർമലയുടെ അവകാശവാദം തെറ്റാണെന്നും നികുതിവിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല, അവകാശമാണെന്നും കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി.

‘‘നികുതിവിഹിതം കുറഞ്ഞെന്ന ആക്ഷേപം സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടില്ല. വിഹിത ശതമാനം കണക്കാക്കിയതിൽ കേരളത്തോടു നീതികേട് കാണിച്ചു. നിർമല അവതരിപ്പിച്ച ഗ്രാന്റിന്റെ കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാണ്. കടമെടുക്കുന്നതു കാരണം സമ്പദ‌്‌രംഗം തകരുമെന്ന കേന്ദ്രത്തിന്റെ വാദം അടിസ്ഥാന രഹിതമാണ്’’– കേരളം വ്യക്തമാക്കി. 

യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതിവിഹിതം കേരളത്തിന് അധികം നൽകിയെന്നാണു കഴിഞ്ഞ ദിവസം രാജ്യസഭയിൽ നിർമല വ്യക്തമാക്കിയത്. 2014–24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ നികുതി വിഹിതമായി കേരളത്തിന് നൽകി. 46,303 കോടിയാണു യുപിഎ ഭരണകാലത്ത് (2004–14) നൽകിയ നികുതി വിഹിതമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:

The state government has replied to Finance Minister Nirmala Sitharaman who has accounted for crores of central funds given to Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com