ADVERTISEMENT

ക്വിറ്റോ∙ ഇക്വഡോറിൽ റോഡുകളുടെ ശോചനീയാവസ്ഥ ചിത്രീകരിക്കുന്നതിനിടെ ജനപ്രതിനിധി വെടിയേറ്റു മരിച്ചു. ഡയാന കാർനെറോ (29) ആണ് കൊല്ലപ്പെട്ടത്. ഇവർ ഗുയാസ് നരഞ്ജലിലെ റോഡുകളുടെ മോശാവസ്ഥ വിഡിയോ ആയി ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബുധനാഴ്ച നിർണായക യോഗത്തിൽ പങ്കെടുത്തതിനു പിന്നാലെയാണ് റോഡുകളുടെ ശോചനീയാവസ്ഥ ചിത്രീകരിച്ചത്.

ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം ഡയാനയുടെ തലയ്‌ക്കുനേരെ വെടിയുതിർത്തശേഷം കടന്നുകളയുകയായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇവിടുത്തെ രാഷ്ട്രീയ അക്രമങ്ങളിൽ അവസാനത്തേതാണു കൊലപാതകം. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിൽ രാജ്യമെമ്പാടുമുള്ള പ്രതിഷേധമാണ് ഉയരുന്നത്.

‘‘ഡയാനയ്‌ക്ക് 29 വയസ്സായിരുന്നു. ഇതൊരു പേടിസ്വപ്‍നമാണ്. നിങ്ങൾക്ക് ഇതേപ്രായത്തിലുള്ള മക്കളുണ്ടെങ്കിൽ ഡയാനയുടെ മാതാപിതാക്കളുടെ വേദന മനസ്സിലാകും. നരഞ്‌ജലിനും ജന്മനാടിനും വേണ്ടിയുള്ള ഡയാനയുടെ ജീവിതം അവർ വെട്ടിച്ചുരുക്കി, എന്തൊരു അപമാനം’’–മുൻ പ്രസിഡന്റ് റാഫേൽ കൊറിയ പറഞ്ഞു.  

‘‘അതിക്രമങ്ങൾ അവസാനിപ്പിക്കണം. നമ്മുടെ കന്റോണുകൾ‌ക്കും പ്രവിശ്യകൾക്കും രാജ്യത്തിനും മികച്ച ദിവസങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നത് നമ്മുടെ ജീവൻ അപകടത്തിലാക്കുകയാണ്.’’–ഗ്വയാക്വിൽ ഡെപ്യൂട്ടി മെയർ ബ്ലാങ്ക ലോപ്പസ് എക്സിൽ കുറിച്ചു.

അക്രമങ്ങളും കലാപങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡാനിയൽ നോബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

English Summary:

29-Year-Old Lawmaker Shot Dead While Making Video On Ecuador's Poor Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com