ADVERTISEMENT

ആഗ്ര∙ ഉത്തർപ്രദേശിലെ ആഗ്രയിൽ മാതാവിനെയും മകനെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വ്യവസായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭാര്യ രാജസ്ഥാനിൽ ക്ഷേത്ര ദർശനത്തിനു പോയ സമയത്താണ് വ്യവസായി തരുൺ ചൗഹാൻ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഫാനിൽ തൂങ്ങിയ നിലയിൽ തരുൺ ചൗഹാന്റെയും കട്ടിലിൽ മറ്റു രണ്ടുപേരുടെയും മൃതദേഹം കണ്ടത്. പിന്നാലെ ഇവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സീകറിലെ ഖത്തു ശ്യാംജി ക്ഷേത്ര ദർശനത്തിനായി ചൗഹാന്റെ ഭാര്യ പോയത്. 12 വയസ്സുകാരനായ മകനും അമ്മയ്ക്കും രാത്രിയിൽ വിഷം നൽകി കൊലപ്പെടുത്തിയശേഷം ചൗഹാൻ ആത്മഹത്യ ചെയ്തതായാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി  കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

തരുൺ ചൗഹാന്റെ അമ്മയെ കുറച്ചുകാലമായി നല്ല രീതിയിലല്ല പരിപാലിച്ചിരുന്നതെന്ന് അയൽക്കാർ പറഞ്ഞു. കട ബാധ്യതയാവാം ദുരന്തത്തിനു പിന്നിലെന്നും അവർ പ്രതികരിച്ചു. അടുത്തിടെ പ്രമുഖ ശീതളപാനീയ കമ്പനിയുടെ ഡീലർഷിപ് എടുത്ത ചൗഹാന് വലിയ നഷ്ടം നേരിടേണ്ടി വന്നു. ഇതിന്റെ ബാധ്യത തീർക്കാൻ സ്വത്തിന്റെ ഒരു ഭാഗം വിറ്റതായാണ് വിവരം. വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നത് വ്യക്തമല്ല. ആത്മഹത്യയ്ക്കു മുൻപ് ചൗഹാൻ ഭാര്യയെ സ്ഥലത്തുനിന്ന് മാറ്റാൻ ക്ഷേത്രത്തിലേക്ക് പറഞ്ഞയച്ചതാണോ എന്ന് സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Wife Away, Agra Man Poisons Son And Mother, Then Dies By Suicide: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com