‘എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഭക്ഷണം കഴിക്കില്ലെന്ന് പറയണം’: വോട്ടിനായി കുട്ടികളെ സ്വാധീനിച്ച എംഎൽഎ വിവാദത്തിൽ
Mail This Article
×
മുംബൈ∙ രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ടു ദിവസത്തേക്ക് ഭക്ഷണം കഴിക്കില്ലെന്ന് അവരോടു പറയണമെന്നു സ്കൂൾ കുട്ടികളോട് നിർദേശിച്ച ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സന്തോഷ് ബാംഗർ വിവാദത്തിൽ കുരുങ്ങി. കുട്ടികളെ ഒരു കാരണവശാലും വോട്ട് ലഭിക്കാനുള്ള ഉപാധിയാക്കരുതെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം വന്ന് ഒരാഴ്ച തികയും മുൻപാണ് എംഎൽഎയുടെ വിവാദപ്രസ്താവന.
മണ്ഡലത്തിൽ സ്കൂളിലെ ചടങ്ങിനിടെ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്ത എംഎൽഎ അത് അവരെക്കൊണ്ട് ഏറ്റുചൊല്ലിക്കുന്നുമുണ്ട്. മറാഠ്‌വാഡ മേഖലയിലെ ഹിൻഗോളിയിൽ നിന്നുള്ള നേതാവാണ് സന്തോഷ് ബാംഗർ. ചട്ടം ലംഘിച്ച ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
English Summary:
Don't eat if parents don't vote for me: Shiv Sena MLA Santosh Bangar to kids
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.