ടി.പി കേസിൽ ഹൈക്കോടതി വിധി കൃത്യം; പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
Mail This Article
കോട്ടയം∙ ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു ദൃക്സാക്ഷിപോലും ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: ടി.പി. ചന്ദ്രശേഖരൻ വധക്കേസ്: ഏറ്റവും നല്ല വിധി എന്ന് കെ.കെ. രമ
‘‘ഈ കേസിൽനിന്ന് കേരളം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേസ് നടത്തിപ്പ് വളരെ കൃത്യമായിരുന്നു. ഞങ്ങൾ നിശ്ചിത ലക്ഷ്യത്തിൽനിന്ന് മാറിയില്ല. അതു നീതിബോധത്തിന്റെ ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം പൂർണമായി ഹൈക്കോടതി ശരിവച്ചു. ടി.പിയുടെ കൊലപാതകത്തിൽ മുംബൈയിൽനിന്നടക്കമുള്ള ഗുണ്ടകൾ പങ്കാളിയായിട്ടുണ്ട്. അന്ന് ആ അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ ഞാൻ അഭിനന്ദിക്കുകയാണ്. കേസിൽ പ്രതികളായവർ നിരപരാധികളാണെന്നായിരുന്നു എല്ലായിപ്പോഴും സിപിഎമ്മിന്റെ നിലപാട്’’– തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
പി. മോഹനനെ വെറുതേവിട്ട വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലയെന്നും തിരുവഞ്ചൂർ പറഞ്ഞു. ‘‘അതൃപ്തിയുള്ളവർക്ക് അപ്പീൽ പോകുന്നതിനുള്ള അവസരമുണ്ട്. കീഴ്കോടതി തന്നെ പി. മോഹനനെ നേരത്തേ വെറുതെ വിട്ടിരുന്നു’’– തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.