ADVERTISEMENT

ബെംഗളൂരു ∙ രാമനഗര കോടതിയിലെ 40 അഭിഭാഷകർക്ക് എതിരെ കേസെടുത്ത സംഭവത്തിൽ നിയമസഭയിൽ ബിജെപി പ്രതിഷേധം ശക്തമായതിനു പിന്നാലെ എസ്ഐയെ  സർക്കാർ സസ്പെൻഡ് ചെയ്തു. ഇജൂർ സ്റ്റേഷനിലെ എസ്ഐ തൻവീർ ഹുസൈനു എതിരെയാണ് നടപടി. 

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് അനുമതി നൽകിയ വാരാണസി കോടതി ജ‍ഡ്ജിക്കെതിരെ ചാൻ പാഷയെന്ന അഭിഭാഷകൻ അപകീർത്തിപരമായ പരാമർശം നടത്തിയതാണു സംഭവങ്ങൾക്കു തുടക്കമിട്ടത്. തുടർന്ന് പാഷയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച 40 അഭിഭാഷകർക്ക് എതിരെ എസ്ഐ തൻവീർ ഹുസൈൻ കേസെടുത്തു.  ഇതു പാഷയെ സഹായിക്കാനാണെന്നു ആരോപിച്ചാണു രാമനഗര അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചത്. 

ഹുസൈന്റെ നടപടി ഏകപക്ഷീയമാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആർ.അശോക നിയമസഭയിലും ആവശ്യപ്പെട്ടു. ഇതോടെയാണ് ഹുസൈനെ സസ്പെൻഡ് ചെയ്തെന്നും സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചത്. എന്നാൽ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് മേഖലയിലെ സമാധാനം തകർക്കാൻ ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമിയും ബിജെപിയും വിഷയം ഉപയോഗിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആരോപിച്ചു.

English Summary:

SI suspended over FIR against 40 advocates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com