ADVERTISEMENT

കൊച്ചി∙ വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. സെന്റ് തെരേസസ് കോളജിനു മുന്നിൽനിന്നും കമ്മിഷണർ ഓഫിസിലേക്കു നടത്തിയ പ്രകടനം ലോ കോളജിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.

Read Also: സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ -പിഎഫ്ഐ ബന്ധം; കലോത്സവത്തിന് ‘ഇൻതിഫാദ്’ എന്ന് പേരിട്ടതിൽ എല്ലാം വ്യക്തം’

പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ഇവരെ അറസ്റ്റു ചെയ്തു നീക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഗോപു പരമശിവൻ തുടങ്ങിവരാണ് മാർച്ചിനു നേതൃത്വം നൽകിയത്.

English Summary:

Siddharth's death: Yuva Morcha march went violent, police uses water cannon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com