ADVERTISEMENT

തിരുവനന്തപുരം∙ പേട്ടയിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയുടെ സാമീപ്യം ഉപയോഗിച്ച് ലൈംഗിക ആസ്വാദനത്തിനു ശ്രമിച്ചെന്നു പ്രതി ഹസൻകുട്ടിയുടെ കുറ്റസമ്മതം. ഉപേക്ഷിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെയും കൊണ്ടു ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നതു കൊണ്ടാണ് പൊന്തകാട്ടിലേക്കു ചാടിയത്. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനു ഇരയായതായി തെളിഞ്ഞിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയും ഹസൻകുട്ടിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

17 ദിവസത്തിനുശേഷം രണ്ടുവയസുകാരിയെ മാതാപിതാക്കൾക്കു വിട്ടുനൽകി. ഫെബ്രൂവരി 18നു രാത്രി 10നു പ്രതി ആദ്യമെത്തിയത് പേട്ട റെയില്‍വേ സ്റ്റേഷനിലാണ്. അവിടെനിന്നു നടന്ന് കുട്ടിയും കുടുംബവും കിടന്ന പുറമ്പോക്കിനു സമീപത്തെ ജ്യൂസ് കടയിലെത്തി. അവിടെ കുട്ടിയെ കണ്ടതോടെയാണു തട്ടിയെടുക്കാൻ തീരുമാനിച്ചത്. എല്ലാവരും ഉറങ്ങുന്നതുവരെ വഴിയരികിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇയാൾ കാത്തിരുന്നു. രാത്രി 11 മണിയോടെയാണ് അമ്മയുടെ അരികിൽനിന്നു കുട്ടിയെ തട്ടിയെടുത്ത് ഓടിയത്.

ഓടയിലിരുന്ന കുട്ടിയെ മടിയിലിരുത്തി സ്വയം ലൈംഗിക തൃപ്തി കണ്ടെത്താന്‍ പ്രതി ശ്രമിച്ചു. ആ സമയത്താണു കുട്ടിയുടെ വായപൊത്തി പിടിച്ചത്. ഇതോടെ കുട്ടിയുടെ ബോധംപോയി. കുട്ടിയെ ഓടയില്‍ കിടത്തിയശേഷം മുങ്ങിയെന്നാണ് ഹസന്‍കുട്ടി തെളിവെടുപ്പില്‍ പറഞ്ഞത്. 

English Summary:

Kidnapping incident in thiruvananthapuram accused confesses that he tried to molest her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com