തൃശൂരില്‍ കാണാതായ രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
Mail This Article
മറ്റത്തൂർ (തൃശൂർ) ∙ ശാസ്താംപൂവം കാടർ കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കോളനിയ്ക്കടുത്തുള്ള പാറയുടെ സമീപത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോളനിക്കു സമീപം ഉൾവനത്തിലാണു കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15),രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെ മാർച്ച് രണ്ടാം തീയതി പകൽ 10 മുതൽ കാണാതായത്.
Read Also: ബൈക്കിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് കോളജ് വിദ്യാർഥികളുടെ മരണം; ഡ്രൈവറെ പിരിച്ചുവിട്ടു
മാർച്ച് രണ്ടാം തീയതി രാവിലെ മുതൽ കുട്ടികളെ കാണാനില്ലെന്നു കാണിച്ച് കോളനി അധികൃതർ കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ പോകാനിടയുള്ള സ്ഥലങ്ങളിൽ നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് പരാതി നൽകിയത്.
വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു കുട്ടികൾക്കായി തിരച്ചിൽ നടത്തിയത്.