ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ ഇന്ത്യാ മുന്നണിയുമായി സഹകരിക്കാതെ തനിച്ചു മത്സരിക്കുമെന്നു വ്യക്തമാക്കി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി). ലോക്സഭാ തിരഞ്ഞെടുപ്പിനായി ആകെയുള്ള 42 സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ ഞായറാഴ്ച പുറത്തുവിട്ടു. മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ബെർഹാംപോറിൽനിന്നും മഹുവ മൊയ്ത്ര കൃഷ്ണനഗറിൽനിന്നും മത്സരിക്കും. മുൻ ക്രിക്കറ്റ് താരമായ കിർത്തി ആസാദും തൃണമൂലിനുവേണ്ടി മത്സരരംഗത്തുണ്ട്. ബർദ്‌മാൻ – ദുർഗാപുർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. 

Read Also: മോദിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ ഭർത്താവിന് അത്താഴം കൊടുക്കരുത്: വീട്ടമ്മമാരോട് വോട്ടഭ്യർഥിച്ച് കേജ്‌രിവാൾ

കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പുറത്തുവിട്ടത്. സിറ്റിങ് എംപിമാരിൽ ചിലരെ ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് അവസരം നൽകിയത്. 16 സിറ്റിങ് എംപിമാരെയാണ് പാർട്ടി നിലനിർത്തിയത്. 12 സ്ഥാനാർഥികൾ വനിതകളാണ്. സന്ദേശ്ഖലി ഉൾപ്പെടുന്ന ബസിർഹത് ലോക്സഭാ സീറ്റിൽനിന്ന് സിറ്റിങ് എംപിയായ നുസ്രത് ജഹാനെ തഴഞ്ഞ് മുൻ എംപി ഹാജി നൂറുൾ ഇസ്‌ലാമിനെയാണ് ടിഎംസി മത്സരിപ്പിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് മഹുവ മൊയ്ത്ര കൃഷ്ണനഗറിൽ മത്സരിക്കുന്നത്. 

പൗരത്വ ഭേദഗതി നിയമത്തെ അവർ വിമർശിച്ചു. അതു സിഎഎ അല്ല ബിഎഎ ആണെന്നാണ് അവരുടെ വിമർശനം. അവർ നിങ്ങളെ ബംഗ്ലദേശിലേക്ക് അയയ്ക്കുമെന്നും എൻആർസി അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.

English Summary:

Lok Sabha elections 2024: Mamata Banerjee announces TMC candidates for all 42 seats in West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com