ADVERTISEMENT

പത്തനംതിട്ട∙ പറയുന്ന കാര്യങ്ങൾ ചെയ്യുന്ന നേതാവാണ് നരേന്ദ്ര മോദി എന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി. പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാരാണ് അതിൽ സംസ്ഥാനങ്ങൾക്കു പങ്കില്ല. എന്നിട്ടും അതു നടപ്പാക്കില്ലെന്നു പറഞ്ഞു വിഡ്ഢിത്തം വിളമ്പുകയാണ്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളെന്നും അനിൽ ആന്റണി പറഞ്ഞു. 

Read Also: സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപി; കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല’

‘‘അയോധ്യ, വാരാണസി എന്നിവിടങ്ങളിലെ പോലെ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാൻ അർഹതയുള്ള ജില്ലയാണ് പത്തനംതിട്ട. ശബരിമല, മാരാമൺ, പരുമല പള്ളി ഉൾപ്പെടെ വലിയ തീർഥാടന കേന്ദ്രങ്ങളുണ്ടായിട്ടും പത്തനംതിട്ടയിൽ ഒന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ രണ്ടുവരി റോഡ് മാത്രമാണ് ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ളത്. ഇവിടെ നല്ല ബസ് സ്റ്റാൻഡുകളോ, റെയിൽവേ സ്റ്റേഷനുകളോ റോഡുകളോ ഇല്ല. യുവാക്കൾ തൊഴിൽ അന്വേഷിച്ച് പുറത്തു പോവുകയാണ്’’– അനിൽ ആന്റണി പറഞ്ഞു.

‘‘ഇന്ത്യ വളരുമ്പോൾ കേരളം പുറകോട്ട് കുതിക്കുകയാണ്. രാജ്യത്തിന്റെ സേനയുടെ ബലിദാനത്തെ പോലും ഇകഴ്ത്തുകയാണ് ആന്റോ ആന്റണി. പുൽവാമ ആക്രമണം പാക്കിസ്ഥാന്റെ വിജയമാണെന്നാണ് അവിടുത്തെ മന്ത്രി പറഞ്ഞത്. എന്നാൽ പുൽവാമയിൽ പാക്കിസ്ഥാന് എന്താണ് പങ്കെന്നാണ് എംപി ചോദിക്കുന്നത്’’– അനിൽ ആന്റണി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com