ADVERTISEMENT

പത്തനംതിട്ട∙ ഏഴംകുളം പട്ടാഴിമുക്കില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതില്‍ ദുരൂഹത. അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞെത്തിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.

തുമ്പമൺ സ്കൂളിലെ അധ്യാപികയാണ് അനുജ. സംഭവസ്ഥലത്തു വച്ചുതന്നെ അനുജയും ഹാഷിമും മരിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. രണ്ട് വാഹനങ്ങളിൽ നിന്നുമുള്ള ഇന്ധനം റോഡിൽ നിറഞ്ഞിരുന്നു. അഗ്നിശമന സേന എത്തിയാണ് ഇന്ധനം നീക്കം ചെയ്തത്. കായംകുളം–പുനലൂർ റോഡിലെ സ്ഥിരം അപകടമേഖലയാണ് പട്ടാഴിമുക്ക്. 

English Summary:

Car rammed into Lorry. Two dies in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com