വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം; ജോലിക്കു പോകുകയായിരുന്ന 51കാരനെ ഇടിച്ചുവീഴ്ത്തി, ദാരുണാന്ത്യം
Mail This Article
തൃശൂര്‍∙ വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്റ്റേറ്റിലെ അരുണ്‍ (51) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ജോലിക്കു പോവുകയായിരുന്ന അരുണിനെ തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് ഓടിയെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ അരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രദേശത്ത് കുറച്ചുനേരം നിലയുറപ്പിച്ച ശേഷമാണ് കാട്ടുപോത്ത് പിൻവാങ്ങിയത്. മാസങ്ങളായി പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു. കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലേക്ക് എത്തുന്ന സ്ഥിതിയുണ്ട്. കാട്ടുപോത്തിനെയും കാട്ടാനയെയും പേടിച്ച് തൊഴിലാളികളില്‍ ചിലര്‍ ജോലി പോലും ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്.