ADVERTISEMENT

ചെന്നൈ ∙ സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി സ്ഥാനാർഥികളിൽ 90% പേരും കോടിപതികളെന്നു റിപ്പോർട്ട്. ആകെയുള്ള 950 സ്ഥാനാർഥികളിൽ 945 പേരുടെ തിരഞ്ഞെടുപ്പു സത്യവാങ്മൂലം പരിശോധിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിലാണു വിവരങ്ങളുള്ളത്. ബിജെപിയുടെ താമര ചിഹ്നത്തിൽ മത്സരിക്കുന്ന 23 സ്ഥാനാർഥികളുടെ ശരാശരി സമ്പത്ത് 38.93 കോടി രൂപയാണ്. ഇവരിൽ 22 പേർ കോടീശ്വരന്മാരാണ്. 

അണ്ണാഡിഎംകെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി 37.53 കോടി രൂപയാണ്. ‘രണ്ടില’ ചിഹ്നത്തിൽ മത്സരിക്കുന്ന 34 സ്ഥാനാർഥികളിൽ 33 പേരും ഒരു കോടി രൂപയിലധികം ആസ്തിയുള്ളവരാണ്. കൊങ്കുനാട് മക്കൾ ദേശീയ കക്ഷി ഉൾപ്പെടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കുന്ന 22 ഡിഎംകെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി 31.22 കോടി രൂപയാണ്. 9 കോൺഗ്രസ് സ്ഥാനാർഥികളുടെ ശരാശരി ആസ്തി 24.18 കോടി രൂപയാണ്. സ്വതന്ത്ര സ്ഥാനാർഥികളിലും 62 കോടിപതികളുണ്ട്. ചെന്നൈ നോർത്ത് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന ബി.ബാലമുരുകനാണ് ഉയർന്ന ആസ്തി (13.15 കോടി രൂപ). 8 സ്വതന്ത്ര സ്ഥാനാർഥികളുടെ ആസ്തി ‘പൂജ്യം’ ആണെന്നും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com