ADVERTISEMENT

മാനന്തവാടി∙ മണ്ഡലത്തിൽ എപ്പോഴും ഉണ്ടാകുന്ന എംപിയെ ആണ് വയനാട്ടുകാർക്ക് ആവശ്യമെന്നു തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. കെ. സുരേന്ദ്രൻ എപ്പോഴും വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനു വേണ്ടി മാനന്തവാടിയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്കുശേഷം പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അണ്ണാമലൈ. 

ഇന്ത്യയിലെ വിഐപി മണ്ഡലമായ വയനാട്ടിൽനിന്ന് 5 ലക്ഷത്തോളം ഭൂരിപക്ഷത്തിനു രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. മണ്ഡലത്തിലേക്കു വരാൻ അദ്ദേഹത്തിനു സമയമില്ല. അതുകൊണ്ട് ഒരിക്കൽകൂടി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടാലും വയനാടിന്റെ അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. വയനാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി ഏവരെയും സേവിക്കാൻ സന്നദ്ധനായി കെ.സുരേന്ദ്രൻ മണ്ഡലത്തിൽ ഉണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും വികസനം ലക്ഷ്യമിട്ടാണു പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ 36% പ്രയോജനം ലഭിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ്. പദ്ധതിയുടെ ഗുണഭോക്താക്കളെ ജാതിയും മതവും നോക്കി ബിജെപി തരം തിരിക്കാറില്ല. എല്ലാവരുടെയും ക്ഷേമമാണു നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസാണു ഭിന്നിപ്പിച്ച് ഭരിച്ചിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു. കെ.സുരേന്ദ്രനെ കൂടാതെ സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ എന്നിവരും റോഡ് ഷോയ്ക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com