ADVERTISEMENT

കൊപ്പം∙ തൂതപ്പുഴയിൽ കുളിക്കാനെത്തി കാൽവഴുതി വീണു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നിശാൽ (12) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 12.30ഓടെ തൂതപ്പുഴയുടെ ചുണ്ടമ്പറ്റ പൊന്നീരിപ്പാറ കടവില്‍ ആണ് സംഭവം.

നാട്ട്യമംഗലം ചുണ്ടമ്പറ്റ ശിൽപിപുരത്ത് അമ്മാവന്റെ വിവാഹത്തിനു വന്നതാണ് നിശാൽ. വെള്ളിയാഴ്ച വോട്ടെടുപ്പ് ദിവസം ബന്ധുക്കളായ കൂട്ടുകാരോടൊപ്പം പുഴയിലേക്ക് കുളിക്കാൻ പോയതാണ്. കൂടെയുള്ള ഒരു കുട്ടി മുങ്ങിത്താഴ്ന്നപ്പോൾ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് നിശാൽ അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴ്ന്ന കുട്ടി രക്ഷപ്പെട്ടെങ്കിലും നിശാൽ കാൽവഴുതി ആഴത്തിലേക്ക് താഴ്ന്നു.

കടവില്‍ കുളിക്കാൻ എത്തിയവർ ഉടൻതന്നെ കുട്ടിയെ മുങ്ങിയെടുത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ മരിച്ചു. പട്ടാമ്പി ഗവ. യുപി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

English Summary:

12 year old died under treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com