ADVERTISEMENT

കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ ഭാഗമായി അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് റഹീമിന്റെ കുടുംബവും സഹായ സമിതിയും അറിയിച്ചു. പണം നിയമപരമായി എംബസി വഴിയെ കൈമാറാൻ സാധിക്കൂ എന്ന നിലപാടിലാണ് റഹീമിന്റെ കുടുംബം. കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കണമെങ്കിൽ ഏഴര ലക്ഷം റിയാൽ ഉടൻ നൽകണമെന്നായിരുന്നു വാദിഭാഗം അഭിഭാഷകൻ അറിയിച്ചത്. 

ദയാധനമായ 34 കോടി രൂപയുടെ 5 ശതമാനം അഭിഭാഷകന്റെ ഫീസാണ്. ഈ തുക അഭിഭാഷകന് ഉടൻ കൈമാറേണ്ടി വരും. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്. നേരിട്ട് പണം കൈമാറാൻ സാധിക്കില്ലെന്നും എംബസി വഴി പണം നൽകാൻ തയാറാണെന്നും സഹായസമിതി വാദിഭാഗം വക്കീലിനെ അറിയിച്ചു. എന്നാൽ വാദിഭാഗം വക്കീൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. ആവശ്യപ്പെട്ട പണം ഉടൻ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു.  

റഹീമിന് മാപ്പു നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക. ഈ ഉടമ്പടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മോചനദ്രവ്യം നൽകാൻ തയാറാണെന്ന് പ്രതിഭാഗവും അത് സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുൻപ് എതിർഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം വേഗത്തിലാകൂ.

English Summary:

Abdul Rahim's release: Family agreed to pay Rs 1 crore 66 lakh lawyer fee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com