ADVERTISEMENT

പട്ന∙ ഹാജിപുർ ലോക്സഭാ മണ്ഡലത്തിൽ എൽജെപി (റാംവിലാസ്) സ്ഥാനാർഥി ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ പശുപതി പാരസിന്റെ ആർഎൽജെപിക്കാർ വോട്ടു മറിക്കുമെന്നു സൂചന. എൻഡിഎയിൽ ഇടഞ്ഞു നിൽക്കുന്ന പശുപതി പാരസ് പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ആർജെഡി സ്ഥാനാർഥി ശിവ ചന്ദ്ര റാമിനെ സഹായിക്കാനായി രഹസ്യ ധാരണയുണ്ടെന്നാണ് അഭ്യൂഹങ്ങൾ. നാളെ (20.05)യാണ് ഹാജിപുരിൽ വോട്ടെടുപ്പ്. 

ഹാജിപുർ സിറ്റിങ് എംപി പശുപതി പാരസിന് എൻഡിഎ ടിക്കറ്റ് നിഷേധിച്ചാണ് മണ്ഡലം ചിരാഗ് പസ്വാനു നൽകിയത്. ഹാജിപുരിൽ പശുപതി പാരസ് എൻഡിഎ വിമതനായി മൽസരിക്കുമെന്നു ഭീഷണിയുണ്ടായിരുന്നെങ്കിലും പിന്നീടു പിന്മാറുകയായിരുന്നു. എൻഡിഎ സീറ്റു വിഭജനത്തിൽ പൂർണമായും തഴഞ്ഞെങ്കിലും പശുപതി പാരസിനു ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എൽജെപി (റാംവിലാസ്) സ്ഥാനാർഥികൾ മൽസരിക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ ആർഎൽജെപിക്കാർ അട്ടിമറി നടത്തിയോ എന്നറിയാൻ തിരഞ്ഞെടുപ്പു ഫലം വരെ കാത്തിരിക്കണം. 

English Summary:

Paternal brother to defeat Chirag Paswan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com