ADVERTISEMENT

മാലെ ∙ കള്ളപ്പണം വെളുപ്പിച്ചതിന് മാലദ്വീപിലെ മുൻ പ്രസിഡന്റ് യമീൻ അബ്ദുൽ ഗയൂമിനെതിരെ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർ ജനറലിനോട് പൊലീസ് ആവശ്യപ്പെട്ടു. ഗയൂമിനെ സഹായിച്ചതിന് മുൻ നിയമ മന്ത്രി അസിമ ഷക്കൂറിനെയും കേസിൽപെടുത്തും. അന്വേഷകർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ചില ദ്വീപുകൾ ടൂറിസം പദ്ധതികൾക്കു പാട്ടത്തിനു കൊടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഗയൂമിന്റെ ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം ഡോളർ കണ്ടെത്തിയിരുന്നു. 5 വർഷം ഭരിച്ച ഗയൂം കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com