ADVERTISEMENT

വാഷിങ്ടൻ ∙ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തെന്നു സർക്കാരിന് അറിയില്ലെന്നു സൗദി വിദേശകാര്യമന്ത്രി ആദെൽ ജുബൈർ. സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ഖഷോഗിയുടെ ശരീരഭാഗങ്ങൾ ആസിഡ് ലായനിയിലിട്ടു നശിപ്പിച്ചിരിക്കാമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.

വധം ആസൂത്രിതമായിരുന്നുവെന്നു കണ്ടെത്തിയെങ്കിലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്നാണു സൗദിയുടെ നിലപാട്. മൃതദേഹം എന്തുചെയ്തുവെന്ന് കണ്ടെത്താനാകുമെന്നാണു കരുതുന്നതെന്നും സിബിഎസ് ന്യൂസിനോടു മന്ത്രി പറഞ്ഞു. വധം ക്രൂരമായിരുന്നു; വലിയ തെറ്റും. എന്നാൽ ഇതിന് അമിത പ്രാധാന്യം നൽകുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com