ADVERTISEMENT

ബെയ്ജിങ് ∙ സർവീസ് ആനുകൂല്യങ്ങൾ കൃത്യമായി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധപ്രകടനം നടത്തിയതിന് 47 വിമുക്തഭടന്മാർക്കു ചൈനയിൽ ആറു വർഷം വരെ തടവുശിക്ഷ. സ്വാർഥതാൽപര്യത്തോടെ സാമൂഹികഭദ്രതയ്ക്കു കോട്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കിഴക്കൻ പ്രവിശ്യയിലെ വിവിധ കോടതികൾ ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം ബെയ്ജിങ്ങിലെ പ്രതിരോധവകുപ്പ് ആസ്ഥാനത്തിനും സർക്കാർ ഓഫിസുകൾക്കും മുൻപിൽ നൂറുകണക്കിനു വിമുക്തഭടന്മാർ പ്രതിഷേധവുമായി അണി നിരന്നതാണു കേസിൽ കലാശിച്ചത്. അന്നത്തെ പ്രതിഷേധത്തെത്തുടർന്ന് ഇവരുടെ ക്ഷേമത്തിനായി സർക്കാർ പ്രത്യേക വകുപ്പ് രൂപീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com