അഫ്ഗാനിസ്ഥാനിലെ തിരഞ്ഞെടുപ്പിന് എതിരെ താലിബാൻ
Mail This Article
×
കാബുൾ ∙ അഫ്ഗാനിസ്ഥാനിൽ സെപ്റ്റംബർ 28നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെ താലിബാൻ രംഗത്ത്. തിരഞ്ഞെടുപ്പു റാലികളിൽനിന്നു വിട്ടുനിൽക്കണമെന്ന് അഫ്ഗാനിസ്ഥാൻകാർക്കു മുന്നറിയിപ്പു നൽകിയ ഭീകരർ ഇത്തരം റാലികൾക്കുനേരെ ആക്രമണം ഉണ്ടാകുമെന്നു സൂചിപ്പിച്ചു.
ഭീഷണി വന്നതോടെ തിരഞ്ഞെടുപ്പു വീണ്ടും മാറ്റിവയ്ക്കുമെന്നു കരുതുന്നു. യുഎസും താലിബാനും തമ്മിൽ സമാധാന ഉടമ്പടി ഉണ്ടാക്കാനായി ഈ വർഷംതന്നെ നേരത്തേ 2 വട്ടം തിരഞ്ഞെടുപ്പു മാറ്റിവച്ചിരുന്നു. സെപ്റ്റംബർ 28നു മുൻപു സമാധാന കരാർ ഉണ്ടാക്കാമെന്നു കണക്കുകൂട്ടി ദോഹയിൽ യുഎസ് നടത്തുന്ന ചർച്ച എട്ടാം വട്ടത്തിലേക്കു കടക്കുന്നതിനിടെയാണു ഭീഷണി വന്നിരിക്കുന്നത്.
താലിബാന്റെ ഭീഷണിയെ നേരിടാൻ അഫ്ഗാൻ സേന സന്നദ്ധമാണെന്നും തിരഞ്ഞെടുപ്പു തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.