ADVERTISEMENT

ഹോങ്കോങ് ∙ കുറ്റാരോപിതരെ ചൈനയിൽ വിചാരണ ചെയ്യാനുള്ള നിയമത്തിനെതിരെ പ്രക്ഷോഭം തുടങ്ങിയ യുവാക്കൾ പ്രവേശന കവാടങ്ങൾ ഉപരോധിച്ചതോടെ ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. എല്ലാ വിമാന സർവീസുകളും നി‍ർത്തലാക്കിയാതായി അധികൃതർ പ്രഖ്യാപിച്ചു. വിമാനത്താവളം തടസ്സപ്പെട്ടതോടെ രാജ്യത്തെ ഓഹരി വിപണി ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

പ്രതിഷേധം അതിരുവിട്ട് അരാജകത്വത്തിലേക്കു നീങ്ങുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം മുന്നറിയിപ്പു നൽകി. ബ്രിട്ടൻ ഹോങ്കോങ് കൈമാറിയപ്പോൾ നിലവിലുണ്ടായിരുന്ന അവകാശങ്ങളിൽ ചൈന വെള്ളം ചേർക്കുന്നുവെന്നാണ് പ്രക്ഷോഭകരുടെ പരാതി. ചൈനയെ അനുകൂലിക്കുന്ന ലാം രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com