ബേബി പൗഡർ പിൻവലിച്ചു
Mail This Article
×
ന്യൂയോർക്ക് ∙ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ 33,000 ബോട്ടിൽ യുഎസ് വിപണിയിൽനിന്നു പിൻവലിച്ചു. യുഎസിൽ മരുന്നുകളുടെ നിലവാരം പരിശോധിക്കുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിൽ ആസ്ബസ്റ്റോസിന്റെ അംശം സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്. അർബുദകാരിയായ ആസ്ബസ്റ്റോസിന്റെ 0.00002% അംശം മാത്രമാണ് കണ്ടെത്തിയത്.
ഇതിനുപയോഗിക്കുന്ന അസംസ്കൃത വസ്തു ശേഖരിക്കുന്ന ഖനിയിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടിട്ടില്ലെന്നും തുറന്ന ബോട്ടിലിൽ മാലിന്യം കടന്നതാകാമെന്നും കമ്പനി അറിയിച്ചു. പരിശോധനയുടെ സാധുത ബോധ്യപ്പെടുന്നതിന് എഫ്ഡിഎയുമായി ബന്ധപ്പെട്ടുവരുകയാണെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.