ജപ്പാൻ കപ്പലിൽ 542 പേർക്ക് കോവിഡ്
Mail This Article
ടോക്കിയോ ∙ ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 88 പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 542 ആയി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു രോഗം ബാധിച്ച ‘പ്രദേശ’ മാണ് ഡയമണ്ട് പ്രിൻസസ് എന്ന ഈ കപ്പൽ.
രോഗബാധിതരുടെ എണ്ണം ഇന്നലെ രാത്രി 9 വരെ ഇങ്ങനെ: ∙ ചൈന: 72,436 ∙ ഡയമണ്ട് പ്രിൻസസ് കപ്പൽ: 542 ∙ ജപ്പാൻ: 68 ∙ സിംഗപ്പുർ: 81 ∙ ഹോങ്കോങ്: 61 ∙ തായ്‍ലൻഡ്: 35 ∙ ദക്ഷിണ കൊറിയ: 31 ∙ തയ്‍വാൻ: 22 ∙ മലേഷ്യ: 22 ∙ ജർമനി: 16 ∙ വിയറ്റ്നാം: 16 ∙ ഓസ്ട്രേലിയ: 15 ∙ യുഎസ്: 15 ∙ ഫ്രാൻസ്: 12 ∙ മക്കാവു: 10 ∙ യുഎഇ: 9 ∙ ബ്രിട്ടൻ: 9 ∙ കാനഡ: 8 ∙ ഫിലിപ്പീൻസ്:3 ∙ ഇന്ത്യ: 3 ∙ റഷ്യ: 2 ∙ സ്പെയിൻ:2 ∙ ബെൽജിയം: 1 ∙ കംബോഡിയ:1 ∙ ഈജിപ്ത്:1 ∙ ഫിൻലൻഡ്:1 ∙ നേപ്പാൾ:1 ∙ ശ്രീലങ്ക:1 ∙ സ്വീഡൻ:1
കപ്പലിൽനിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ബ്രിട്ടൻ, കാനഡ, ഹോങ്കോങ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ശ്രമം തുടരുകയാണ്. യുഎസ് കഴിഞ്ഞ ദിവസം മൂന്നൂറോളം അമേരിക്കക്കാരെ വിമാനമാർഗം കൊണ്ടുപോയി. 138 ഇന്ത്യക്കാരടക്കം 3700 ലേറെ യാത്രക്കാരാണ് കപ്പലിലുള്ളത്. 6 ഇന്ത്യക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6 പേരുടെയും നില മെച്ചപ്പെട്ടുവരുന്നു. വൈറസ് ബാധിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ച 500 പേരെ ഇന്നു കപ്പലിൽനിന്നു പുറത്തിറക്കും.
English Summary: 542 passengers have been diagnosed with COVID-19 on Diamond Princess