ADVERTISEMENT

വാഷിങ്ടൻ ∙ അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനായിരിക്കുമെന്ന് ഉറപ്പായി.  ഫ്ലോറിഡ, ഇലിനോയ്, അരിസോന എന്നീ സംസ്ഥാനങ്ങളിലെ ഉൾപ്പാർട്ടി വോട്ടെടുപ്പുകളിലും (പ്രൈമറി) തകർപ്പൻ മുന്നേറ്റവുമായി ബൈഡൻ ഇതുവരെ സ്വന്തമാക്കിയത് 1,121 പ്രതിനിധികളുടെ പിന്തുണ. 

എതിരാളി ബേണി സാൻഡേഴ്സിനു 839 പേർ മാത്രം. വിസ്കോ‍ൻസിനിൽ ജൂലൈയിൽ നടക്കുന്ന പാർട്ടി ദേശീയ സമ്മേളനത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയായി അംഗീകരിക്കപ്പെടാൻ 1,991 പ്രതിനിധികളുടെ പിന്തുണ വേണം. 

ഇതേസമയം, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫ്ലോറിഡ പ്രൈമറി കൂടി കഴിഞ്ഞപ്പോൾ ആകെ 1,330 പ്രതിനിധികളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും മത്സരിക്കാൻ വേണ്ട പിന്തുണ തികച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽ 1,276 പ്രതിനിധികൾ പിന്തുണച്ചാൽ മതി. ഓഗസ്റ്റിൽ പാർട്ടി ദേശീയ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

English summary: US election

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com