ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിലെ ശതകോടീശ്വരനും ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയുമായ ജാക്ക് മാ (56) രണ്ടര മാസത്തിനു ശേഷം പ്രത്യക്ഷനായി. 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് പുറത്തുവന്നത്. ഇതിൽ തന്റെ ദുരൂഹമായ മുങ്ങലിനെപ്പറ്റി പരാമർശമില്ല. താൻ നടത്തുന്ന ഫൗണ്ടേഷനെ സഹായിക്കുന്നവരെ അഭിനന്ദിക്കുന്നതാണ് ഉള്ളടക്കം. 

ചൈനയിലെ നിയന്ത്രണങ്ങളെ വിമർശിച്ച് ഒക്ടോബർ 24ന് ഷാങ്​ഹായിൽ നടത്തിയ പ്രസംഗത്തിനു ശേഷം മാ പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ക്വിഷനെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. ഇതോടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായി ആയ മായെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. 

നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള മായുടെ കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. മായുടെ കമ്പനികളെ പൊളിക്കാൻ സർക്കാർ തീരുമാനിച്ചെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. 

Content Highlights: Jack Ma appearance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com