ADVERTISEMENT

ഡമാസ്കസ് ∙ സിറിയൻ പ്രസിഡന്റ് ബഷാർ അസദ് 95 % വോട്ട് നേടി നാലാം തവണയും അധികാരത്തിലെത്തി. എന്നാൽ തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും പ്രഹസനവുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കളും യുഎസ്, യൂറോപ്യൻ യൂണിയൻ നേതാക്കളും കുറ്റപ്പെടുത്തി. 

തലസ്ഥാനത്ത് അസദിന്റെ (55) അനുയായികൾ വൻ ആഹ്ലാദപ്രകടനങ്ങൾ നടത്തി. 1.8 കോടി വോട്ടർമാരിൽ 78.6% പേർ വോട്ട് ചെയ്തെന്ന് സ്പീക്കർ ഹമൂദ് സബാഖ് അറിയിച്ചു. അസദിനെതിരെ 2 സ്ഥാനാർഥികളാണുണ്ടായിരുന്നത്. മുൻമന്ത്രി അഹമ്മദ് മാരെയ്ക്ക് 3.3% വോട്ടും മഹ്മൂദ് അഹമ്മദ് സലൂമിന് 1.5% വോട്ടും ലഭിച്ചു. വീണ്ടും തിരഞ്ഞടുക്കപ്പെട്ടതോടെ അസദ് കുടുംബത്തിന്റെ ഭരണം 6 ദശാബ്ദത്തോളമായി തുടരുകയാണ്. 7 വർഷമാണ് സർക്കാരിന്റെ കാലാവധി. 

വിമത കുർദ് പോരാളികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ വോട്ടെടുപ്പ് നടന്നില്ല. 10 വർഷമായി ആഭ്യന്തര കലാപം നടക്കുന്ന സിറിയയിൽ 80 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ തന്നെ വീടുവിട്ടു ജീവിക്കുന്നത്. 50 ലക്ഷം അഭയാർഥികൾ അയൽരാജ്യങ്ങളിലുണ്ട്. രാജ്യത്തെ 80% പേരും ദാരിദ്ര്യരേഖയ്ക്കു കീഴിലാണ്. ഇതിനിടെ, പാശ്ചാത്യരാജ്യങ്ങൾ സിറിയയ്ക്കുമേൽ ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. 

English Summary: Bashar al-Assad wins 4th term as president of Syria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com