മാനവികതയുടെ വിളംബരമായി അറഫ; ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ
Mail This Article
×
മക്ക/അറഫ∙ കോവിഡ് ഇല്ലാത്ത ലോകത്തിനുവേണ്ടി പ്രാർഥിച്ചും ആയുഷ്കാല പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചും കാരുണ്യമലയായ ജബലുറഹ്മയിൽ അണിനിരന്ന തീർഥാടകർ ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമത്തെ അന്വർഥമാക്കി. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന മഹാസംഗമത്തിൽ ദൈവസന്നിധിയിലേക്കുയർന്ന കരങ്ങൾ ഒരുമിച്ചു പറഞ്ഞു– നാഥാ, നിന്റെ വിളിക്കു ഞങ്ങൾ ഉത്തരം നൽകിയിരിക്കുന്നു.
വിശ്വാസത്തിന്റെ കരുത്തിൽ കടുത്ത ചൂടിനെ അതിജീവിച്ചാണ് അറഫയുടെ പകലിനെ പ്രാർഥനാമുഖരിതമാക്കിയത്. ജീവിത വിശുദ്ധിക്കായുള്ള പ്രതിജ്ഞയെടുത്തു ഹാജിമാർ തുടർ കർമങ്ങൾക്കായി സന്ധ്യയോടെ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങി.
Content Highlight: Arafa day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.