ADVERTISEMENT

കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്കു പരുക്കേറ്റു. മരിച്ചവരിലും പരുക്കേറ്റവരിലും ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒട്ടേറെ വീടുകൾ നിലംപൊത്തി. മലയോരങ്ങളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. 

ഇന്നലെ പുലർച്ചെ 3.20ന് ഹർനായ് ജില്ലയിലാണ് ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ നാശവും ഇവിടെയാണ്. ക്വറ്റ, സിബി, പിഷിൻ, ക്വില സൈഫുല്ല, ചമൻ, സിയാറത്, സോബ് എന്നിവിടങ്ങളിലും കനത്ത നാശമുണ്ടായി. 5.9 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹർനായ് ആണ്. 

തുടർചലനങ്ങൾക്കു സാധ്യതയുള്ളതിനാൽ ജനം റോഡുകളിലും മറ്റുമായി അഭയം തേടിയിരിക്കയാണ്. മുൻകരുതലായി പ്രദേശത്തെ വൈദ്യുതി വിതരണം നിർത്തിവച്ചു.

ഹിമാലയൻ മേഖലയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ് ബലൂചിസ്ഥാൻ പ്രവിശ്യ. 2013 ൽ ഇവിടെ ഭൂകമ്പത്തിൽ 825 പേർ കൊല്ലപ്പെട്ടിരുന്നു. 2005 ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂകമ്പത്തിൽ 74,000 പേർ കൊല്ലപ്പെട്ടു.

English Summary: Earthquake in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com